Tuesday, June 16, 2020

ഓർമ്മച്ചിത്രങ്ങൾ

ഓർമ്മച്ചിത്രങ്ങൾ 


(എപ്പോഴോ കുറിച്ചിട്ടു. 2022ലെ കല കുവൈറ്റിന്റെ കൈത്തിരിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.)
കാടിൻ നിഴൽ പറ്റി തോടിൻ കരപറ്റി
നീളുന്ന മൺപാതയെങ്ങു പോയി ?
മുപ്പരച്ചൻ മുള്ളു കീറിയ നീറലിൽ
തൊട്ട പുൽനാമ്പുകൾ എങ്ങു പോയി ? മഞ്ഞിൻകണം മാറ്റുകൂട്ടിയ മാലയായ്
മാറിയ മാറാല കാൺമതില്ല.
പുൽച്ചാടിയും പുല്ലുമേയും പശുക്കളും
പാടവും പണ്ടേ മറഞ്ഞു പോയി.
മൂന്നു പതിറ്റാണ്ടു മുമ്പെന്റെ കാലുകൾ
ഇത്ര വേഗത്തിൽ ചലിച്ചതില്ല.
അയലത്തെ വീട്ടിൻ അടുക്കളക്കുള്ളിൽ ഞാ-
നിത്രയും അന്യനായ് മാറിയില്ല.
ലോകവും കാലവും മാറുന്ന വേഗത്തിൻ
കൂടെയെൻ ഗ്രാമവും മാറി വേഗം.
ക്ലോക്കിന്റെ സൂചിപോൽ 
ഓർമ്മ തൻ തണ്ടിൽ ഞാൻ
ചുറ്റുന്നു തീരാ പ്രദക്ഷിണമായ് .

Thursday, June 11, 2020

മഴയുടെ നിറങ്ങൾ.



ഒരു ജീവിതത്തിൽ എത്ര മഴ നാം കാണും ? കാണുന്ന മഴയിൽ എത്ര വർണ്ണം കാണും ?
കാട്ടിലും കടലിലും മരുഭൂമി തൻ മാറിലും 
പെയ്തൊഴിയും മഴ എന്തു ചൊല്ലും ?
       
എന്റെ ബാല്യത്തിന്റെ ജാലകപ്പഴുതിലൂ-
ടാദ്യമായ് ഞാൻ കണ്ട പേടി മഴ
പിന്നെയെൻ കൗമാര രാത്രിയിൽ പ്രണയമായ്
സ്വപ്നമായ് എന്നെ പുണർന്നൂ മഴ.

പ്രണയത്തിനപ്പുറം ജീവിതപ്പാതയിൽ
പല തവണ വന്നു പോയ് ശല്യം, മഴ
ഈ മഴകളെല്ലാം ഞാൻ കണ്ടതേയുള്ളൂ
അറിഞ്ഞിരുന്നില്ലതിൻ സത്യസ്വത്വം.

അച്ഛനെ കൈവിട്ട കുട്ടിയായ് മാറിയ
രാത്രിയിൽ പെയ്തെന്റെ മിഴിയിൽ മഴ
എൻ വർത്തമാനവും ഭാവിയും ഞാൻ തന്നെ
എന്നു ചൊല്ലിത്തന്ന കണ്ണീർമഴ.

പിന്നെന്റെ ജീവിതപ്പാതയിൽ വന്നെത്തി
സിരകളിൽ ലഹരിതൻ നുരയും മഴ
അല്പ സുഖത്തിനായ് ആസക്തിയേറുന്നു മുൻപിൽ പകപൂണ്ട മനസിൻമഴ.

പകതീർത്തു പ്രാണൻ പറിക്കുന്ന നേരത്തു 
കൈകളിൽ മഴ പോലെ പാപക്കറ.
തീരാത്ത മഴയിലെൻ ദേഹം നനയുന്നു
ദേഹിയിൽ പടരുന്നു ചെന്തീമഴ.

എന്നു വന്നെത്തുമെൻ നെഞ്ചിൽ പുകയുന്ന
താപം ശമിപ്പിക്കും മുക്തിമഴ...
ഞാൻ കാത്തിരിക്കുന്നു മോക്ഷമഴ ...

Friday, June 5, 2020

പ്രണയാന്തരം

എങ്ങു നിന്നോ വന്ന് ഒന്നിനോടൊന്നു ചേർ -
ന്നൊന്നായ് ഒഴുകുന്നതിന്നു മുൻപേ,
സൂര്യനും ചന്ദ്രനും താരങ്ങളും മണ്ണിൽ
ജീവനും ഉരുവായതിന്നു മുൻപേ,
ഒന്നായ് ലയിച്ചൊരേ താളമായ് രാഗമായ്
ഗാനമായ് നാമൊന്നു ചേർന്നിരുന്നു, അന്നു
സ്വർഗ്ഗവും ചേർന്നിങ്ങു നിന്നിരുന്നു.

ഏഴേഴു ജന്മത്തിനിപ്പുറം ഇന്നു നാം
വീണ്ടും ഒരുമിച്ചു ചേർന്നുവെങ്കിൽ,
ഈയങ്കണത്തിലേക്കിറ്റിറ്റു വീഴുന്ന
നീർമണി നാമായിരുന്നുവെങ്കിൽ,
ഇനിയും ഒരായിരം സംവത്സരങ്ങൾ നീ
എൻ പ്രിയനായിങ്ങു വന്നുവെങ്കിൽ, 
എന്റെയെല്ലാം നീ മാത്രമായ് മാറിയെങ്കിൽ ...

വേരറുത്തു പോകുന്നവർ

                    വേരറുത്തു പോകുന്നവർ “എന്നാ ഒരു തണുപ്പാ... കർത്താവിന് വല്ല കുംഭത്തിലോ മീനത്തിലോ ജനിച്ചാൽ പോരാരുന്നോ... “ കമ്പിളിക്കുപ്പായ...